കഞ്ഞിക്ക് കണ്ണീരുപ്പ്
ഇരുട്ടിൻറെ പുതപ്പിൽ
അങ്ങിങ്ങു വിള്ളലുകൾ.
ഉരുകിയ ടാറിൽ വീണ
ഒരു പ്രാവ് ഉള്ളിൽ കുറുകുന്നു,
സ്വന്തം ശിശുവിൻറെ
കുഴിമാടത്തിൽ കരയുന്ന
മാതാവിൻറെ ഗദ്ഗദംപോലെ.
യൗവനം പടിവാതിലിൽ.
വിശന്നപ്പോൾ ആരോ നീട്ടിയ
പഴയ കഞ്ഞിക്ക്
തേനിൻറെ മധുരം.
നൂലുപൊട്ടിയ പട്ടം
പൊട്ടക്കിണറ്റിൽ.
ആയുധപ്പുരകൾ അവനെ
മാടിവിളിച്ചു.